‘അവൻ ആളൊരു സെൽഫിഷാ’ എന്ന് മറ്റുള്ളവരെ നാം വിധിയെഴുതാറുണ്ട്. അവനവന്റെ കാര്യംനോക്കി മാത്രം ജീവിക്കുന്നവരും മറ്റുള്ളവരെക്കുറിച്ച് ചിന്തയില്ലാത്തവരും എല്ലാം സ്വാർത്ഥതയുടെ പട്ടികയിൽ പെടുന്നവരാണ്. എ ന്നാൽ അതുമാത്രമാണോ സ്വാർത്ഥതയുടെയും നി സ്വാർത്ഥതയുടെയും അതിരുകൾ നിശ്ചയിക്കുന്നത്? ഒരാൾ എങ്ങനെയാണ് നിസ്വാർത്ഥനാകുന്നത്?
ഉദാരതയുള്ള മനസ്സിന്റെ ഉടമകളായിരിക്കും നിസ്വാർത്ഥർ. പണവും സമയവും മറ്റുള്ളവർക്കുവേണ്ടി ധൂർത്തടിക്കുന്ന ധാരാളികളാണ് ഇവർ.മറ്റുള്ളവരെ ഏതുവിധേനയും സഹായിക്കാൻ അവർ തുനിഞ്ഞിറങ്ങും. ഏതൊക്കെ വിധത്തിലാണ് സഹായത്തിന്റെ പൊൻകരങ്ങൾ മറ്റുള്ളവർക്കായി നീട്ടാൻ കഴിയുന്നത് എന്നതിലായിരിക്കും അവരുടെ ശ്രദ്ധ. അതിനായി അവർ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിക്കും. ലഭിക്കുന്നതിലേറെ നല്കുന്നതിൽ അവർ സന്തോഷിക്കുന്നു. എന്തെങ്കിലും തിരികെ കിട്ടുമെന്ന പ്രതീക്ഷയോടെയുള്ള പ്രവൃത്തികൾ അവരുടെ നിഘണ്ടുവിലില്ല.
നിസ്വാർത്ഥർക്ക് താദാത്മ്യപ്പെടാൻ കഴിവുണ്ടായിരിക്കും. സങ്കടപ്പെടുന്നവരുടെ സങ്കടം മന
സ്സിലാക്കാൻ കഴിയുന്നതുപോലെ തന്നെ മറ്റുള്ളവരുടെ സന്തോഷങ്ങളിലും പൂർണ്ണമനസ്സോടെ ഭാഗ ഭാക്കാൻ അവർക്ക് സാധിക്കും.
നിസ്വാർത്ഥതയെ മുറുകെപിടിക്കുന്നവർ വിശ്വസിക്കാൻ കൊള്ളാവുന്നവരാണ് ആരുടെയും രഹസ്യങ്ങൾ ചോർത്താത്തവനും അറിയാവുന്ന രഹസ്യങ്ങൾ പോലും പരസ്യപ്പെടുത്താത്തവരുമായിരിക്കും.
നിസ്വാർത്ഥരായ മനുഷ്യർ മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിവുള്ളവരായിരിക്കും. അവർ നിങ്ങളെ ക്ഷമയോടെ കേൾക്കും നിസ്സാരമെന്ന് മറ്റുള്ളവർക്ക് തോന്നാവുന്ന കാര്യങ്ങളെപോലും നിങ്ങൾക്കടുത്ത ഗൗരവത്തോടെ പരിഗണിക്കും. വിയോജിപ്പുകൾ ഉടലെടുക്കുമ്പോഴും എതിരാളികളെ അംഗീകരി ക്കാനും ബഹുമാനിക്കാനും ഇക്കൂട്ടർക്ക് സാധിക്കുന്നു. ഒത്തുത്തീർപ്പിനെ ഒരു പോംവഴിയായി അവർ കാണുന്നുണ്ട്, പല പ്രശ്നങ്ങളും ഗുരുതരമാകാതിരിക്കാനും ബന്ധങ്ങൾ വഷളാകാതിരിക്കാനും ചില സന്ധിസംഭാഷണങ്ങൾക്ക്, ഒത്തുതീർപ്പുകൾക്ക് അവർ തയ്യാറാകുന്നു. വ്യക്തിവിദ്വേഷമോ പ്രതികാരചിന്തയോ അവർ കൊണ്ടുനടക്കുന്നില്ല. തന്റെ തീരുമാനങ്ങളും പ്രവൃത്തികളും മറ്റുള്ളവരെ എങ്ങനെയായിരിക്കും ബാധിക്കുക എന്ന കാര്യത്തെക്കുറിച്ച് ഉദാരമതികൾക്ക് വ്യക്തമായ ചിന്തയുമുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കാനല്ലാതെ സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനോ അങ്ങനെ സഹതാപം ആർജിക്കാനോ അവർ തയ്യാറാകുന്നുമില്ല. എളിമയുള്ള അവർ എപ്പോഴും ആർക്കും പ്രാ പ്തനുമായിരിക്കും.
വ്യക്തിപരമായ തങ്ങളുടെ ആവശ്യങ്ങളെയും താല്പര്യങ്ങളെയും അവഗണിക്കാനും മറ്റുള്ളവരുടെ ആവശ്യങ്ങളെ തന്റേതിനെക്കാൾ പ്രധാനപ്പെട്ടതായി കാണാനും അവർക്ക് കഴിവുണ്ട്.