പലരും ജീവിതത്തിരക്കുകൾക്കിടയിൽ മറന്നുപോകുന്ന ഒന്നാണ് മറ്റുള്ളവരെ പരിഗണിക്കുക എന്നത്. എന്നാൽ ഭൂരിപക്ഷവും എത്രവർഷം കഴിഞ്ഞാലും മറക്കാതിരിക്കുന്ന കാര്യമാണ് തങ്ങൾ പരിഗണിക്കപ്പെട്ടിരുന്നില്ല എന്നത്. മറ്റുള്ളവരെ പരിഗണിക്കാത്തവർ പോലും തങ്ങൾ പരിഗണിക്കപ്പെടാത്തതിൽ അസ്വസ്ഥരാകുന്നു, പിറുപിറുക്കുന്നു. ജീവിതകാലം മുഴുവൻ കൊണ്ടുനടക്കുന്ന ഉണങ്ങാത്ത മുറിവായി അത് ഉള്ളിൽ സൂക്ഷിക്കുകയും ചെയ്യുന്നു.
പരിഗണിക്കപ്പെടാതെ പോകുന്നതിന് പല കാരണങ്ങളും വിശദീകരണങ്ങളുമുണ്ട്. തനിക്കൊപ്പം നില്ക്കാൻ considerationയോഗ്യതയില്ലാത്തതിന്റെ പേരിലുള്ള ബോധപൂർവ്വമായ അവഗണനയുണ്ട്. തിരക്കുകൾക്കിടയിൽ considerationമനപ്പൂർവ്വമല്ലാതെയുള്ള അവഗണനയുണ്ട്. പക്ഷേ ഇതു രണ്ടിനുമിടയിലുമുണ്ട് പരിഗണനയുടെ വിശാല ലോകം.
നീയും ഞാനും മാത്രമാകുന്ന ഇടങ്ങളിലുള്ള പരിഗണനകൾ. കുടുംബം, ജോലിസ്ഥലം, പൊതുസ്ഥലം എന്നിങ്ങനെയുള്ള വിവിധ ഇടങ്ങളിലുള്ള പരിഗണനകൾ. ഉത്സവപ്പറമ്പിലെ ആൾക്കൂട്ടങ്ങൾക്കിടയിൽ മറന്നുവച്ചുകളയുന്ന പരിഗണനകൾ പോലെയല്ല ഇതൊന്നും. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ഈ ഉത്സവപ്പറമ്പിൽപോലും പരിഗണനയാകാവുന്നതാണ്. ഒരാളെ പരിഗണിക്കുന്നതിനുള്ള കാരണം അവർ ആരാണ് എന്നതല്ല, അവർ മനുഷ്യരാണ് എന്നതാണ് വിഷയം. അതുകൊണ്ടുതന്നെ അവർ പരിഗണിക്കപ്പെടേണ്ടതുണ്ട്. വീട്ടുമുറ്റത്ത് സഹായം ചോദിച്ചു വരുന്ന ഒരാളെ പ്രിയ സ്നേഹിതനെന്ന പോലെ ആശ്ലേഷിച്ച് സ്വീകരിക്കാൻ കഴിയണമെന്നില്ല. പക്ഷേ അവരും മനുഷ്യരാണ്, പരിഗണന അർഹിക്കുന്നവർ. അവരെ പരിഗണിച്ചേ തീരൂ. വലുപ്പ ചെറുപ്പമില്ലാതെ ഓരോരുത്തരെയും അവരവരായി പരിഗണിക്കുന്ന വ്യക്തിക ളാണ് ശരിക്കും മഹാന്മാർ.
”ഒരു സ്റ്റാറ്റിസ്റ്റിക്സുകാരന് നിങ്ങളൊരു ആൾക്കൂട്ടത്തിലെ ചെറിയൊരു യൂണിറ്റ് മാത്രമായിരിക്കും.
ഒരു പോസ്റ്റ്മാന് നിങ്ങളൊരു മേൽവിലാസം
രാഷ്ട്രീയക്കാരന് ഒരു വോട്ട്
നികുതിവകുപ്പിന് നികുതിദായകൻ
ഭൗതികശാസ്ത്രജ്ഞന് വെറുമൊരു ഫോർമുല
രസതന്ത്രജ്ഞന് ഒരു പരീക്ഷണ വസ്തു
ജീവശാസ്ത്രജ്ഞന് നിങ്ങളൊരു മാതൃക”
നിങ്ങളെ ആരാണോ പരിഗണിക്കുന്നത് അവർക്ക് മാത്രമേ നീ നീയാകുന്നുള്ളൂ.