ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം വരെ കുട്ടികൾക്ക് മൊബൈലും ടാബും ലാപ്പ് ടോപ്പുമൊക്കെ കൊടുക്കുന്നതിൽ മാതാപിതാക്കൾ മടിയുള്ളവരായിരുന്നു.പക്ഷേ ഇന്ന് കുട്ടികളുടെ കൈയിലേക്ക് മൊബൈലും ടാബും വച്ചുകൊടുക്കാതെ നിവൃത്തിയില്ല. കാരണം അവരുടെ വിദ്യാഭ്യാസം ഇപ്പോൾ ഓൺലൈനിലായിരിക്കുന്നു. വിവിധ സ്‌കൂളുകൾ ആവിഷ്‌ക്കരിച്ചിരിക്കുന്ന പാഠ്യരീതികൾക്കനുസരിച്ച ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന്റെയും ഇൻസ്റ്റാൾ ചെയ്യുന്നതിന്റെയും തിരക്കിലാണ് മാതാപിതാക്കൾ. അതിന്റെ സംഘർഷത്തിൽ കഴിയുന്ന മാതാപിതാക്കൾക്കാകട്ടെ ഒറ്റപ്രാർത്ഥനയേയുള്ളൂ. എത്രയും വേഗം വിദ്യാഭ്യാസം സാധാരണ
രീതിയിലാകണേയെന്ന്.
വിദ്യാഭ്യാസം ഓൺലൈനിലാക്കുന്ന തരത്തിലുള്ള ആപ്പുകൾക്ക് മുമ്പ് തന്നെ കുടിയന്മാരെ തൃപ്തിപ്പെടുത്താനായി സർക്കാർ ചെലവിൽ ആപ്പ് ഇറങ്ങിയിരുന്നു. ആ ആപ്പിന് അത്രത്തോളം സ്വീകാര്യത ഉണ്ടായിട്ടില്ലെന്നാണറിവ്.
കൊറോണ ലൈംഗിക തൊഴിലാളികളെയും ദാരിദ്ര്യത്തിലാക്കിയപ്പോൾ അവരുടെ വരുമാനമാർഗ്ഗത്തിനും പുതിയ രീതികളുണ്ടായി. വെർച്വൽ സെക്സ് നല്കുന്നതിനായി ഗൂഗിൾ പേ യിലൂടെ പണം മുൻകൂറായി നല്കി കസ്റ്റമേഴ്സിന് സേവനം നല്കുന്ന രീതിയാണ് ഇത്.
ഇനിയുമെന്തെല്ലാം ആപ്പുകൾ വരുമോ ആവോ? അവസാനം ലോകം തന്നെ വലിയൊരു ആപ്പിലാകുമെന്ന് തോന്നുന്നു.